Saturday, January 14, 2017

ഗാന്ധിവധം, ആഘോഷം തിരുവനന്തപുരത്ത്

സ്വാതന്ത്ര്യ ലബ്ധിയുടെ ഹര്‍ഷലഹരിക്കിടയിലും ഏവരെയും ദുഖത്തിലാഴ്ത്തിയ ഒരു ദുരന്തവുമുണ്ടായി –

ഒരു വൈകുന്നേരം ഹോസ്റ്റലിലെത്തി ചായകുടിക്കാനിരിക്കുമ്പോഴാണ് ‘കാരണോര്‍ ‘ എന്ന വാല്യക്കാരന്‍ കരഞ്ഞുവിളിച്ചുകൊണ്ട് വന്നു പറഞ്ഞത് “മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നു സാറന്മാരേ കുറച്ചു മുമ്പേ- “ കുടിച്ചു കൊണ്ടിരുന്ന ചായ മേശപ്പുറത്തു വെച്ചെല്ലാവരും എഴുന്നേറ്റ് ഹോസ്റ്റലിനു പുറത്തേക്കിറങ്ങി.


നഗരത്തിലെ തോട്ടിപ്പണിക്കാര്‍ പാര്‍ക്കുന്ന ഭങ്കി കോളനിയില്‍ കറുത്തകൊടികള്‍ കണ്ടു. എന്തു ചെയ്യണം എന്നറിയാതെ ആളുകള്‍ ‘ റസിഡന്‍സി മൈതാനം’ എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് നീങ്ങുന്നു; കൂട്ടത്തില്‍ ഞങ്ങളും.

ചിലര്‍ കറുത്ത ബാഡ്ജ്കള്‍ വിതരണം ചെയ്യുന്നു .

അതിനിടയില്‍ തമ്പാനൂരിലേക്കുള്ള വഴിയരികില്‍ ഒരു വലിയ അഡ്വക്കേറ്റിന്റെ കൂറ്റന്‍ ഗേറ്റ് പാതി തുറന്നു വെച്ച് രണ്ടു യുവാക്കള്‍ വഴിപോക്കര്‍ക്ക് ലഡ്ഡു വിതരണം ചെയ്യുന്നു. സമ്പന്നമായ ആ ബ്രാഹ്മണ കുടുംബത്തില്‍ വല്ല വിശേഷവുമുണ്ടാവാം. അതിന്‍റെ പേരിലാവാം ഈ മധുരം വിതരണം ചെയ്യുന്നതെന്നേ ആദ്യം കരുതിയുള്ളൂ.

 “ അരുത് ! ഗാന്ധിജിയെ ആരോ വെടിവെച്ചു കൊന്നു... അറിഞ്ഞില്ലേ? “

അപ്പോള്‍ വിതരണക്കാരില്‍ ഒരാള്‍ പറഞ്ഞു : “ അതിന്‍റെ പേരിലാണിത്.”

പറഞ്ഞു തീരും മുന്‍പ് ഞങ്ങളുടെ കൂട്ടത്തിലെ ഒരു വിദ്യാര്‍ഥിയുടെ കൈ അവന്‍റെ കരണത്ത് പതിഞ്ഞു. “ കയറിപ്പോടാ അകത്തെ “ന്നോരാജ്ഞയും!
അവര്‍ ഗേറ്റടച്ച് പിന്‍വാങ്ങി.

അന്നുമുതല്‍ ആ അഡ്വക്കേറ്റ് നേതൃത്വം നല്‍കിയിരുന്ന സംഘത്തിന്‍റെ നേര്‍ക്കുള്ള വെറുപ്പ്, ഒരു അമ്ലമഴയില്‍ നിന്നൂ തെറിച്ചു വീണ തുള്ളിയായിന്നും എന്നില്‍ അവശേഷിക്കുന്നു.


അന്ന് കരണത്തടിച്ച ആ വിദ്യാര്‍ഥി പിന്നീട് കരുനാഗപ്പള്ളിയില്‍ നിന്ന് തിരു-കൊച്ചി അസംബ്ലിയിലെത്തുകയുണ്ടായി- “ ക്രിയാകേവലമുത്തരം “ എന്നു വിശ്വസിച്ചിരുന്ന ജി.കാര്‍ത്തികേയന്‍.

ഓ എന്‍ വി കുറുപ്പ്
പോക്കുവെയില്‍ മണ്ണിലെഴുതിയത്

Tuesday, August 9, 2016

സഖാവ്-

നാളെയീ , പെയ്ത പുഷ്പങ്ങള്‍ ഒഴിഞ്ഞിടും
പാതയില്‍ നിന്നെ തിരഞ്ഞിറങ്ങും

കൊല്ല പ്പരീക്ഷയെത്താ റായ് സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ

എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍
എന്തു കൊണ്ടോ പൊള്ളിടുന്നിപ്പോള്‍
താഴെ നീയുണ്ടായിരുന്നപ്പോള്‍
ഞാനറിഞ്ഞില്ല വേനലും വെയിലും

നിന്‍റെ ചങ്ക് പിളര്‍ക്കുന്ന മുദ്രാ-
വാക്യമില്ലാത്ത മണ്ണില്‍ മടുത്തു ഞാന്‍

എത്രകാലങ്ങളായ് ഞാനീയിടെ-
ക്കെത്ര പൂക്കാലങ്ങളെന്നെ തൊടാതെ പോയ്‌
നിന്‍റെ കൈപ്പട നെഞ്ചില്‍ പടര്‍ന്ന നാള്‍
എന്‍റെ വേരില്‍ പൊടിഞ്ഞു വസന്തവും

നീ തനിച്ചിരി ക്കാറുള്ളിടത്തിന്റെ
പീത പുഷ്പങ്ങള്‍ ആറിക്കിടക്കുന്നു

തോരണങ്ങളില്‍ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങള്‍ പെയ്തു തോരുന്നു

പ്രേമമായിരുന്നെന്നും സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാന്‍

വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്‍റെ ചങ്കിലെ പെണ്ണായ് പിറന്നിടും ..

നാളെയീ , പെയ്ത പുഷ്പങ്ങള്‍ ഒഴിഞ്ഞിടും
പാതയില്‍ നിന്നെ തിരഞ്ഞിറങ്ങും

കൊല്ല പ്പരീക്ഷയെത്താ റായ് സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ

സഖാക്കള്‍ എഴുതി ആലപിച്ചത് 

Saturday, May 17, 2014

സമാധാനം

……………………………………………

നമ്മുടെ സമാധാനം
രണ്ടു കതിനകളെ
കൂട്ടിയിണക്കുന്ന വഴിമരുന്നിന്‍റെ ഇടവേളയാണ്.
അതു തീ കാത്തിരിക്കുന്നു.

നമ്മുടെ സമാധാനം
മിടിക്കുന്ന ഹൃദയത്തിനും
പാഞ്ഞുവരുന്ന ഒരു ബയണറ്റിനും
ഇടയ്ക്കുള്ള ദൂരമാണ്
അതു നിമിഷം പ്രതി കുറഞ്ഞു വരുന്നു.

നമ്മുടെ സമാധാനം
അര്‍ദ്ധനഗ്നമായ ഒരു ശരീരത്തില്‍
പാഞ്ഞുകയറിയ മൂന്നു വെടിയുണ്ടകളുടെ
രാമനാമജപമാണ്
അതു രാജ്യത്തെ രക്ഷിക്കുന്നില്ല

നമ്മുടെ സമാധാനം
ഇടതു ചെകിടത്തടി കൊണ്ട്
വലതു ചെകിടു കാട്ടാനാകാതെ പിടഞ്ഞു
വീഴുന്നവന്‍റെ അവസാന ശ്വാസമാണ്
അവന്‍ മരിച്ചു പോയേക്കും

നമ്മുടെ സമാധാനം
പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന
നിശബ്ദനായ വാദിയാണ്.

വിധി എപ്പോഴും അവനെതിരെ.
.........................................................

Sunday, October 27, 2013

വയലാർ രാമവർമ്മ / ഉത്സവദ്വീപ്‌

ഇന്നലെ രാത്രി വിടർത്തിയ പുഷ്പങ്ങൾ
ഇന്നു വെളുത്തപ്പോളെവിടെപ്പോയ്‌?
മണ്ണിൽ പൊക്കിൾക്കൊടിനട്ട പൂഷ്പങ്ങൾ
ഇന്നു വെളുത്തപ്പോളെവിടെപ്പോയ്‌.

മന്വന്തരങ്ങൾ തൻ രക്താസ്ഥി മജ്ജകൾ
മണ്ണിൽ ജ്വലിപ്പിച്ച സൗ ന്ദര്യം
വാരിപ്പുരട്ടിയ സിന്ദൂര പുഷ്പങ്ങൾ
നേരം വെളുത്തപ്പോളെവിടെപ്പോയ്‌?

ഈറൻ ഞൊറിയുമിളം കാറ്റോ-ഭൂമി
മാറുമറയ്ക്കുമിളം വെയിലോ
വേളി കഴിയാത്ത സ്വപ്നങ്ങളോ-മുള്ളിൽ
വീണു മുറിവേറ്റ ദു:ഖ ങ്ങളോ

പൂണൂലുമോലക്കുടയുമായ്‌ മണ്ഡല-
പൂജയ്ക്കു പോയ വെളുത്ത വാവോ
വള്ളിക്കുടിലു വളർത്തിയ പൂക്കളെ
നുള്ളിയെടുത്തുംകൊണ്ടോടിപ്പോയ്‌

കവിയുടെ ചോദ്യം ചിറകിട്ടടിച്ചു കൊ-
ണ്ടവിടെയുമിവിടെയും മുട്ടുമ്പോൾ
ഒരു കൃഷ്ണപക്ഷക്കിളിക്കൂട്ടിനുള്ളില
മറുപടിയൊച്ച ചിലച്ചുയർന്നു.

"പ്രണയമദം കൊണ്ട കാമുകർ കാലത്തീ
പനിനീർ മലർ ദ്വീപിൽ വന്നൂപോൽ
നഖമുനകൊണ്ടവർ പൂക്കൾ നുള്ളിക്കോർത്തു
സഖികളെ പൂണാരം ചാർത്തീ പോൽ"

കന്നിമലർത്തിരി കാണാൻ കൊതിച്ചൊരു
കവിയുടെ ചോദ്യം ജ്വലിച്ചുയർന്നു
"പൂക്കളും ചാർത്തി പുളകങ്ങളും ചാർത്തി
പുഷ്പിണിമാരരവരെവിടെപ്പോയ്‌?"

മറുപടിയുണ്ടായി:"പുഷ്പിണിമാരവർ
ഒരു നാട്ടിലുത്സവം കാണാൻ പോയ്‌"

"എവിടെയാണുത്സവം, എന്താണുത്സവം?"
കവിയുടെയുൽക്കണ്ഠ ചോദിച്ചു

മണ്ണിനെ, മണ്ണിലെ സൗഗന്ധികങ്ങളെ
സിന്ദൂരമാടിയ വയലാറിൽ

ദു:ഖഖനികളെ സ്വപ്നങ്ങൾ തൻ രക്ത-
രത്നങ്ങൾ ചൂടിച്ച വയലാറിൽ

എന്നും വസന്തങ്ങൾ പൂക്കുവാൻ ചോരയാൽ
മണ്ണീറനായൊരു വയലാറിൽ

അഗ്നിമകുടങ്ങൾ ചാർത്തിയ മോഹങ്ങൾ
അങ്കമാടിപ്പൂത്ത വയലാറിൽ

ഉത്സവം,-ഉത്സവം,-വിപ്ലവത്തിൻ വിജ-
യോത്സവ,-മിന്നു നടക്കുന്നു.

ഇന്നു വികസിച്ച പൂക്കളും,പൂക്കളിൽ
നിന്നു ജനിക്കുന്ന കാരുണ്യവും
പൊട്ടിച്ചിരിക്കും പ്രഭാതങ്ങൾ ത,ന്നമ്മ-
വീട്ടിലെയുത്സവം കാണാമ്പോയ്‌!

കാറ്റു ചുവന്ന കൊടിയുയർത്തും വയ-
ലാറ്റിലെയുത്സവം കാണാമ്പോയ്‌!

കവിയുടെ നെടുവീർപ്പിൽ ഒരു പുഷ്പ സൗരഭ്യ-
മൊഴുകിപ്പരക്കുകയായിരുന്നു
കവിയുടെ ഗീതം, വയലാറിലെ സ്വപ്ന-
ഖ നികളിലലിയുകയായിരുന്നു!

Sunday, September 23, 2012

Thursday, August 30, 2012

സദ്ഗതി


ഒടുവില മംഗള ദര്‍ശനായ്
ബാധിരയായന്ധയായ്   മൂകയായി 
നിരുപമ പിംഗലകേശിനിയായ്  
മരണം നിന്മുന്നിലും വന്നു നില്‍ക്കും 

പരിതാപമില്ലാതവളോടൊപ്പം   
പരലോകയാത്രയ്ക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ടുപോകാന്‍ 
സ്മരണതന്‍   ഗ്രന്ഥാലയത്തിലെങ്ങും 
ധൃതിയിലെന്നോമനെ നിന്‍ ഹൃദയം 
പരതിപ്പരതിത്തളര്‍ന്നു   പോകെ 
ഒരുനാളും നോക്കാതെ മാറ്റിവെച്ച 
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേരുകാണും
അതിലെന്റെ ജീവന്റെ നേരുകാണും   


പരകോടിയെത്തിയെന്‍ യക്ഷജന്മം 
പരമാണു ഭേദിക്കുമാ നിമിഷം 
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍   
പരിദീപ്തമാകും നിന്നന്തരംഗം    
ക്ഷണികേ   ജഗല്‍ സ്വപനമുക്തയാം  നിന്‍ 
ഗതിയിലെന്‍ താരം തിളച്ചൊലn¡pw